Tuesday, 26 September 2017

പ്രവാസി

''ഒരു ഗൾഫുകാരന്റെ ഭാര്യ ആയിട്ടും പിശുക്കത്തരത്തിന് ഒട്ടും കുറവില്ലല്ലേ...?

നിങ്ങളെ പോലുള്ള ഗൾഫുകാരേയൊക്കെ മുന്നിൽ കണ്ടു കൊണ്ടാണ് ഇതു പോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങി വെക്കുന്നത്...

അകമഴിഞ്ഞ് സംഭാവന നർകാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പിന്നെ ഞങ്ങൾ ആരുടെ മുന്നിൽ കെെ നീട്ടും...?''

നാട്ടിലെ യുവാക്കൾ നടത്തുന്ന ഒരു ചാരിറ്റി സംഘടനയിലെ ഒരാളുടെ വാക്കുകളാണിത്...

പിരിവിന് വന്നപ്പോൾ കൊടുത്ത കാശ് തികയാത്തതിനുള്ള അമർഷം...

''അന്യനാട്ടിൽ കഷ്ടപ്പെട്ട് പണിയെടുത്തു നാട്ടിലേക്ക് അയക്കുന്ന പെെസ മുഴുവൻ ഓരോരോ സംഭാവനകൾക്ക് വേണ്ടി കൊടുത്താൽ വീട്ടിലെ അടുപ്പ് പുകയണ്ടേ...?''

അവരുടെ ചോദ്യങ്ങൾക്കെല്ലാം ഒറ്റവാക്കിലൊരുത്തരം കൊടുത്തപ്പോൾ ഏകദേശം അവർക്കും കാര്യങ്ങളൊക്കെ പിടികിട്ടിക്കാണും...

മുറുമുറുപ്പോടെ വീടിന്റെ പടികളിറങ്ങുമ്പോൾ അവർക്ക് കൊടുത്ത സംഭാവന കുറഞ്ഞുപോയെന്ന് എനിക്ക് തോന്നിയില്ല...

കാരണം എന്റെ കയ്യിൽ കിട്ടുന്ന ഒരു രൂപ പോലും എനിക്ക് അമൃത് ആണ്...

അതിന്റെ വില അറിയണേൽ ഒരു പ്രവാസിയുടെ ഭാര്യ ആവണം...

വേർപാടിന്റെ വേദനയറിഞ്ഞ് അന്യനാട്ടിൽ ഒറ്റപ്പെട്ടു ജീവിച്ച് രാവും പകലും ഉൗണും ഉറക്കവുമില്ലാതെ കുടുംബത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ഭർത്താക്കന്മാരുടെ ഭാര്യയാവണം...

മാസം നാട്ടിലേക്കയക്കുന്ന പെെസയിൽ തന്റെ പ്രിയതമന്റെ വിയർപ്പിന്റെ ഗന്ധം അറിയാൻ കഴിയുന്ന ഒരു ഭാര്യയാവണം....

കിട്ടുന്ന പെെസയിൽ കടങ്ങൾ വീട്ടാനുള്ള ലിസ്റ്റുകൾ പറയുമ്പോൾ ഒരു രൂപ പോലും അനാധമായി കളയാൻ ഒരു ഭാര്യയും ശ്രമിക്കില്ല...

പരമാവധി ചിലവുകളെല്ലാം ചുരുക്കി  ഉണ്ടായിരുന്ന ബാധ്യതകളെല്ലാം എത്രയും പെട്ടെന്ന് തീർന്നിട്ട് ഒരുമിച്ചൊരു ജീവിതം പടുത്തുയർത്താൻ ആഗ്രഹിക്കാത്ത ഒരു പ്രവാസിയുടെ ഭാര്യമാരും ഉണ്ടാവില്ല....

ഗൾഫുകാരന്റെ വീടാണെന്നറിഞ്ഞാൽ പിരിവിനിറങ്ങുന്നവരൊന്നും ആ വീടിന്റെ നാഥനില്ലാത്ത അവസ്ഥയെ അറിയാൻ ശ്രമിക്കുന്നില്ല...

ഇല്ലാകഥകൾ പറഞ്ഞു പരത്തുന്നവരുടെ കൂട്ടത്തിലും ഈ ചാരിറ്റി സംഘടനകളുടെ നേതാക്കളും കാണും....

വീട്ടിലെ ആണൊരുത്തൻ ചെയ്യേണ്ട കാര്യങ്ങളെല്ലാം പെണ്ണായ ഞാൻ തന്നെ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ചറിയണേൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു പ്രവാസിയുടെ ഭാര്യയാവണം....

ഒന്ന് ഉടുത്തൊരുങ്ങി പുറത്തേക്കിറങ്ങിയാൽ ഗൾഫിൽ നിന്നയക്കുന്ന പണം ഉണ്ടല്ലോ... എന്തും ആവാല്ലോ... എന്നു പറയുന്ന നാട്ടുകാരുടെ മുന്നിൽ  ആഢംഭരക്കാരിയായി ജീവിക്കാൻ ഭർത്താവിനെ മനസ്സിലാക്കുന്ന ഒരു ഭാര്യക്കും സാധിക്കില്ല....

കഷ്ടപ്പെട്ടയക്കുന്ന പെെസയുടെ മൂല്യം അറിയണേൽ  പ്രിയതമനെ ഓർത്ത് കണ്ണീയൊഴുക്കുന്ന ഭാര്യ ആവണം...

ഒരു തളർച്ച വന്നാൽ പോലും താങ്ങും തണലുമാവേണ്ടവൻ കൂടെയില്ലാത്തതിന്റെ വേദന അറിയുന്ന ഭാര്യയാവണം....

(ഒരു ഗൾഫുകാരന്റെ അദ്ധ്വാനത്തിന്റെ വിയർപ്പിന് വില കൽപിക്കാത്ത പൊതു സമൂഹത്തോട് എനിക്കൊന്നേ പറയാനുള്ളൂ.... അവരും മനുഷ്യരാണ്.... അദ്ധ്വാനിച്ച് പെെസയുണ്ടാക്കുന്നവർ... കുടുംബം പോറ്റാൻ വേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന മനുഷ്യ ജന്മങ്ങൾ... എന്റെ എല്ലാ പ്രവാസീ സുഹൃത്തുക്കൾക്കും വേണ്ടി ഈ രചന സമർപ്പിക്കുന്നു...)

Thursday, 21 September 2017

ബാല്യം

ബാല്യം...

ആദ്യമായി സ്വന്തമായി നിർമ്മിച്ച വണ്ടിക്ക് രണ്ട് ടയർ മാറ്റിയപ്പോൾ അച്ഛന് നഷ്ടമായത് ഒരു ജോഡി വള്ളിച്ചെരുപ്പ് ആയിരുന്നു...

കുളത്തിലെ പായൽ നീക്കുമ്പോൾ അടിയിലെ വെള്ളത്തിന് ഉണ്ടായിരുന്ന തെളിച്ചവും തണുപ്പും ഇന്നേ വരെ ഒരു മിനറൽ വാട്ടർ ബോട്ടിലിലും കണ്ടിട്ടില്ല...

സൈക്കിൾ ടയറിനെ തല്ലി തല്ലി ഓടിക്കുമ്പോൾ ഞാൻ അനുഭവിച്ചിരുന്ന സാഹസികത ,ത്രിൽ ഒന്നും ഒരു ഷൂമാക്കറും അനുഭവിച്ചിട്ടുണ്ടാകില്ല...

സാറ്റ് കളിക്കുമ്പോൾ എണ്ണിക്കഴിഞ്ഞ് കണ്ണു തുറക്കുമ്പോൾ തോന്നുന്ന ഒരു ഒറ്റപ്പെടലുണ്ട്,
പേടിപ്പിക്കുന്ന ഒരു നിശബ്ദത, ആദ്യത്തെ കൂട്ടുകാരനെ കണ്ടു പിടിക്കും വരെ മാത്രം നീളുന്ന ഒറ്റപ്പെടൽ...

നാലു മണിക്ക് സ്കൂൾ വിട്ട് വരുമ്പോ തോന്നുന്ന ഉത്സാഹം, വീട്ടിൽ എത്താറാകുമ്പോ അടുക്കളയിൽ നിന്നും എന്തോ എണ്ണയിൽ പൊരിക്കുന്ന മണം കൂടി വന്നാൽ... ഹോ...

പഴയ ഉജാലക്കുപ്പി വാഹന നിർമ്മാണത്തിന് റോ മെറ്റീരിയൽ ആക്കാം എന്ന് കണ്ടു പിടിച്ച എനിക്കു മുന്നേ ജീവിച്ചിരുന്ന മഹാനുഭാവൻ ആരായിരുന്നോ ആവോ...

കല്ലു കളിക്കുമ്പോൾ പെൺകുട്ടികളുടെ കൈപ്പത്തിയുടെ മീതെ മാത്രം എങ്ങനെയാണ് കല്ലുകൾ കൃത്യമായി ബാലൻസ് ആയിരുന്നത്...

ചാടിയെടുത്ത് തുറന്നു നോക്കുന്ന കടലാസിൽ കള്ളൻ 0 എന്ന് കാണുന്ന നിമിഷം മുതൽ മുഖത്ത് വരുത്താൻ ശ്രമിക്കുന്ന  ഗൗരവ ഭാവത്തിന് നാഷണൽ അവാർഡ് ലഭിക്കാതെ പോയി...

മാങ്ങയെ എറിഞ്ഞ കല്ല് ഒരു മാവിലയെ പോലും നോവിക്കാതെ മടങ്ങുമ്പോൾ കുട്ടുകാരെ നോക്കി ചിരിച്ച ചിരിയിൽ അടുത്ത ഏറിന് കണ്ടോ എന്ന വെല്ലു വിളിയും ഉണ്ടായിരുന്നു...

ദൂരദർശനിലെ തടസ്സത്തിന് പോലും ഭംഗി ഉണ്ടായിരുന്ന കാലം...

Tuesday, 19 September 2017

ഓത്തു പള്ളീലന്ന്

ഓത്തു പള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം

ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണ് നീലമേഘം

കൂന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക

കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്തകത്തില്‍ മയില്‍‌പ്പീലി വെച്ചുകൊണ്ട്

പീലി പെറ്റു കൂട്ടുമെന്ന് നീ പറഞ്ഞ് പണ്ട്

ഉപ്പു കൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്

ഇപ്പോഴക്കഥകളേ നീ അപ്പടി മറന്ന്

(ഓത്തു പള്ളീലന്നു)

കാട്ടിലെ കോളാമ്പി പൂക്കള്‌ നമ്മളേ വിളിച്ചു

കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു

കാലമാമിലഞ്ഞിയെത്ര പൂക്കളേ പൊഴിച്ചു

കാത്തിരിക്കും മോഹവും ഇന്നെങ്ങനെ പിഴച്ചു

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ തന്നിടക്ക്

വേലി കെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക്

എന്റെ കണ്ണുനീരു തീര്‍ത്ത കായലിലിഴഞ്ഞു

നിന്റെ കളിത്തോണിനീങ്ങി എങ്ങു പോയ് മറഞ്ഞു

ഓത്തു പള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം

ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണ് നീലമേഘം

ഫൈസൽ കണ്ണൂർ 7034245464

അറബ് നാട്ടിൽ

അറബിനാട്ടിന്‍റെകലെയെങ്ങടിരിക്കും ബാപ്പ അറിവാന്‍

അകമുരുകി കുറിക്കും മകള്‍ക്കൊരുപാടുണ്ട് പറയാന്‍ ....

കുരുന്നു മകള്‍ കരഞ്ഞു കണ്ണീര്‍ ഉതിര്‍ത്തു കൊണ്ടാണ്‌ ഉറക്കം

കനവില്‍ ഉപ്പ വിളിക്കുന്നതും നിനച്ചുകൊന്ടെന്‍ മയക്കം (അറബി നാട്ടില്‍ ... )

ഉമ്മയും ഞാനും തനിച്ചാണീ വീട്ടില്‍

ഉള്ളു കരിഞ്ഞുകൊണ്ട്‌ ഈ സ്വര്‍ണ്ണ കൂട്ടില്‍

ഉപ്പയെ ഓര്‍ത്ത്‌ എന്നും നീറുന്ന മട്ടില്‍

നാളുകള്‍ നീക്കും - കാണാന്‍ ഖല്‍ബ്‌ കൊതിക്കും (അറബി നാട്ടില്‍ ... )

അറബി കുട്ടികള്‍ കളിക്കും നേരം മനസ്സില്‍ ഓര്‍മ്മ വരുമോ

അരളി മര ചുവട്ടില്‍ എന്‍റെ കളി പന്തലില്‍ വരുമോ

ഇരമ്പി പായും വിമാനം കണ്ടാല്‍ ഇരു മിഴികള്‍ ഉയര്‍ത്തും

അകലെ മിന്നി മറയും വരെ വിതുമ്പി കണ്ണീര്‍ പൊഴിക്കും

കത്ത് ശിപായിയെ കണ്ടാല്‍ കൊതിക്കും

കത്തില്ലെന്നോതി ശിപായി നടക്കും

കത്തുന്ന കരളുംയ് ഉമ്മ ഇരിക്കും

തെങ്ങലുമാത്രം ഉമ്മക്കീവിധി മാത്രം (അറബി നാട്ടില്‍ ... )

എല്ലാരും ബാപ്പയെ കുറ്റം പറയും

അതുകേട്ടിട്ട് ഉമ്മച്ചി പൊട്ടിക്കരയും

എന്താണ് കഥയെന്നാര്‍ക്ക് തിരിയും

മനസ് നോവുന്നു.. പല കഥകള്‍ കേള്‍ക്കുന്നു

പോകുമുന്പ് ഒത്തു പള്ളിയിലെന്നെ ചേര്‍ത്തു

പോയരെ ബാപ്പാന്‍റെ കത്തും വന്നെത്തി

പിന്നെക്കം പിന്നെയാ കത്തൊക്കെ നിര്‍ത്തി

വല്ല്യ പെരുനാള്... നാള് കഴിഞ്ഞൊരു ഹാലു

ഒരിക്കലോന്നാ കവിളില്‍ മുത്തി മണതിടുവാന്‍ കൊതിയായ്

ഉണങ്ങി എല്ലും തോലുമായ എന്‍ ഉമ്മചിക്കാര് തുണയായ്

പണവും പൊന്നും അയച്ചില്ലെലും വരുന്ന മാസം വരണേ

കരളുരുകി മരിക്കും മുന്ബാ കവിളില്‍ മുത്തം തരണേ (2)

(അറബി നാട്ടില്‍ ... )

ഫൈസൽ കണ്ണൂർ 7034245464

കരയാനും പറയാനും

കരയാനും പറയാനും മനം തുറന്നിരക്കാനും

നീയല്ലാതാരുമില്ല കോനേ - എന്‍റെ

കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം

ചൊരിയേണമെന്‍റെ  തമ്പുരാനേ

നേരെന്തെന്നറിയാതെ പിഴച്ചു ഞാന്‍ നടന്നേ

നേര്‍വഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ

നീറുന്ന മനസ്സില്‍ നീ കുളിര്‍ വീശിത്തരണേ

നി‌അ‌മത്തും റ‌ഹ്‌മത്തും നിറക്കെന്‍റെ പരനേ

പരമദയാപരനായൊരു സുബ്‌ഹാനേ - എന്‍ ഖല്‍ബിനുള്ളില്‍

പടരും വേദന്‍ തീര്‍ക്ക് നീ റഹ്‌മാനേ

അല്ലാഹുവല്ലാ-താരുമില്ല രക്ഷയെനിക്ക്

ആദിയോനെ ഇന്നെനിക്ക്

(കരയാനും…)

ആകാശം ഭൂമിയെല്ലാം പടച്ചു നീ ഭരിച്ച്

അളവറ്റോരത്ഭുതങ്ങള്‍ അവയില്‍ നീ നിറച്ച്

എല്ലാം നിന്‍ ഖുദ്‌റത്തിന്‍ കരങ്ങളാല്‍ ചലിച്ച്

ഖല്ലാഖിന്‍ ഖദ്‌റോര്‍ത്തിട്ടെന്റെ മനം തുടിച്ച്

എത്തിറയെത്തിറ അനന്തഗോളങ്ങള്‍ - ഈ ദുനിയാവില്‍

കണ്ണിനുകാണാനായിരം തന്ത്രങ്ങള്‍ - എല്ലാം അമൈത്ത്

പരിപാലിക്കും പെരിയവനല്ലാ

ആലിമുല്‍ ഗൈബായവനല്ലാ

(കരയാനും…)

ഓരോരോ വീര്‍പ്പിലെന്റെ ആയുസ്സെണ്ണം കുറയും

ഓര്‍ക്കുമ്പോള്‍ മനതാരില്‍ ഭയം വന്ന് നിറയും

മഹ്‌ശറ സഭയില്‍ ഞാന്‍ ഒരിക്കല്‍ ചെന്നണയും

മന്നാനേ സ്വര്‍ഗ്ഗത്തിലൊരിടം തന്ന് കനിയൂ

ഇല്‍മിന്‍ വെള്ളി വെളിച്ചം കാണിക്ക്

ഇടറാതെ ഖല്‍ബില്‍

ഈമാനൂട്ടി എന്നെ നടത്തിക്ക്- റഹ്‌മാനെ

നീയാണെല്ലാറ്റിലും രക്ഷാ

എന്തിനാണീ അഗ്നിപരീക്ഷാ

(കരയാനും…)

ഫൈസൽ കണ്ണൂർ 7034245464

കഹ്ബ കാണാൻ

ക അബ കാണാൻ കൊതിയേറെ
ഖൽബിലുണ്ടെൻ തമ്പുരാനെ
മക്കയിൽ ചെന്നണയുവാൻ
മസ്ജിദിൽ ഹരം പോകുവാൻ
ഹജ്ജറിൽ അസുവതു മുലയ്ക്കുവാൻ
സംസമുറവ കാണുവാൻ
ഖൽബിയെത്തിൻ വചനമോതി
പോകുവാൻ പുനരർപ്പണം
പലനാളും തേടി ഞാൻ
കനിവെന്നിൽ ചൊരിയണേ
സോസാമറുവ കാണുവാൻ വിധിയേകണേ
മൊഹുമുദ്ദീൻ തിരുപാദം
പതിഞ്ഞൊരാ മൺ തരി
ഒരു നോക്കു കാണുവാൻ കഴിവേകണേ
ജനകോടി തിബിലയായ് തിരിയുന്ന ക അബയിൽ
തവ്വപ്പിനു കൂട്ടുമായ് വരുവാനും തുണക്കള്ളാ
ബദറിന്റെ വീര്യവും തുടിച്ചതല്ലേ

( ക അബ....)
അറഫായിൽ നിൽക്കുവാൻ
അഹതേ നീ കനിയനേ
നീനയിൽ എത്തുവാൻ തുണ ചെയ്യണേ
സ്മരണയും നിറയുവാ
മരുഭൂമി കാക്കണേ
മനസ്സിൻ മുറാദുകൾ നിറവേറ്റണേ
അറിവിന്റെ പൊൻ പിറ തെളിഞ്ഞൊരാ നാട്ടില്
ഈമാനിൻ പൊലിവുമായ് ദുഹായോതാൻ തുണക്കള്ളാ
ഉധുവിന്റെ ഓർമ്മയും നിറഞ്ഞതല്ലേ
(ക അബ...)

ഫൈസൽ കണ്ണൂർ 7034245464

നിന്നെ കാണാൻ (നാടൻ പാട്ട് )

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും... (2)

ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും ...

നിന്നെക്കാണാന്‍ എന്നെക്കാളും... (2)

കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മിന്നുമില്ല
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍. എന്നെക്കാളും(2)..

അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ ...(2)

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...(2)

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ ...

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും  അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും

ഫൈസൽ കണ്ണൂർ 7034245464

Monday, 18 September 2017

ചെമ്പകമേ ചെമ്പകമേ

ചെമ്പകമേ  ചെമ്പകമേ
നീയെന്നുമെന്റെതല്ലേ
ചെമ്പകമേ  ചെമ്പകമേ
നീയെന്നുമെന്റെതല്ലേ
സഖിയെ  സഖിയെ  ഓമൽ  കനവെ
നീയെന്നുമെന്റെതല്ലേ
നീല  കായലോളം  പാടി
നീലാകാശം  കാതിൽ  ചൊല്ലി
നീയെന്നും  എന്റേതല്ലേ
oh..waa...oh..waa...

തിരമാലകൾ  തീരം  തഴുകുമ്പോൾ
എന്നുള്ളതിൽ
തളിരാർന്ന  കിനാക്കൾ  ഉണരുന്നു
നിറ  വർണ്ണ  പൂക്കൾ  വിടരുമ്പോൾ
നിൻ  കവിളിണയിൽ
ചെമ്മാന  ചന്തം  വിരിയുന്നു
നിൻ  കാതര  മിഴിയിൽ  തെളിയും
മൃദു  കാവ്യം  പറയാമോ
ചെന്തളിരെ  ചെന്താമരയെ
എൻ  കൂടെ  പോരാമോ
അഴകേ  അഴകേ  നീയെന്നുമെന്റെതല്ലേ
ചെമ്പകമേ  ചെമ്പകമേ
നീയെന്നുമെന്റെതല്ലേ....

പൊൻകനവിൽ  പുതുമഴ  പെയ്യുമ്പോൾ
എൻ  കൺമണിയെ  പൊന്മയിലോ  തേങ്ങി  പാടുന്നു
വിട  പറയാത്തെങ്ങോ  മറയുകയോ  എൻ  വെണ്മുകിലെ
മനമുരുകും  ഗീതം  കേൾക്കാമോ
ഒരു  മേട  കാറ്റിൻ  കുളിരായി
നീയെന്നിൽ  നിറയാമോ
നിൻ  സ്നേഹ  പുഞ്ചിരിയാലെന്  മനസ്സിൽ  തഴുകാമോ
വരഥേ  വരഥേ  നീയെന്നുമെന്റെതല്ലേ...

ചെമ്പകമേ  ചെമ്പകമേ
നീയെന്നുമെന്റെതല്ലേ
ചെമ്പകമേ  ചെമ്പകമേ
നീയെന്നുമെന്റെതല്ലേ
സഖിയെ  സഖിയെ  ഓമൽ
കനവ്
നീയെന്നുമെന്റെതല്ലേ
നീല  കായലോളം  പാടി
നീലാകാശം  കാതിൽ  ചൊല്ലി
നീയെന്നും  എന്റേതല്ലേ....

Faisal kannur 7034245464

കലാലയം

മറക്കില്ല... ഒരുനാളും... മധുരമാം.... ജീവിതം.......
മനസ്സിലൊരായിരം .. കനവിന്റെ  സംഗമം ...

അന്നത്തെ ജീവിതവും ഇന്നത്തെ സ്വപ്നഗലും ഒന്നായിരുന്നെന്ന് അറിയുന്നു ഞാൻ
അന്ന് മടിച്ചിരുന്നു ഇന്ന് കൊതിച്ചും പോകും എൻ കലാലയത്തിന്റെ മധുര സംഗീതവും എൻ കലാലയത്തിന്റെ മധുര സംഗീതവും.....

ആൽമരം ചോട്ടിലെന്നും  അഴഗിന് പുഞ്ചിരി വിരിയും നാളിൽ
ആ സ്നേഹ സൗഹൃതങ്ങൾ എന്നും നിഴലായി നിന്നു
ഗുരു നാദരെന്നും മനമിൽ ഗുണമായി മാറിയതിന്ന
അറിവിന്റെ സംഗമം അകാലമിൽ മറഞ്ഞു പോയ സ്നേഹിതരെ ഇന്നും ഓർക്കാൻ കാലമിൽ  മറന്ന് പോയ കാലൊച്ച കേട്ടിടാൻ.
മാനസം തേടുമിന്നും മറഞ്ഞുള്ള ആ ദിനത്തിൽ മാരിവിൽ ചായം ചേർക്കും മൊഞ്ചുള്ള ആ സുദിനത്തിൽ ചേരുവാൻ ഇന്നും കൊതിയായി ചേർത്തിടാൻ ഇല്ല വിധിയായി. ....

ആദ്യാനുരാഗമിന്നും പുസ്തകമിദളിൽൽ പേരതിൽ   ചാർത്തി ആശിച്ച പെണ്ണിവളെന്നും കഴിയും മറു ജീവിധത്തിൽ .
കൂട്ടിന് സ്നേഹിതർ എന്നും കൂടെ പിറപ്പുകളായി നിലനിൽപു  ഇന്നും
ജിവിത യാത്രയിലെന്നും പഠിച്ചുള്ള കവിതകൾ ഓർക്കാം കഥ ഇല്ലാ ജീവിതമിന്ന് കഥനത്താൽ നീറുകയാണ്
കാലമേ എല്ലാം നൽകാം കാഴ്ചകൾ താലോലിക്കാം കാണുവാൻ എന്നിൽ കൊതിയായി കലാലയ ജീവിത വഴികൾ മറക്കുവാൻ കഴിയില്ലൊരുനാൾ മാറിക്കോലം ഈ ജീവിതം. ..

   ഫൈസൽ കണ്ണൂർ 7034245464

പ്രണയം

പ്രണയം  എന്നുള്ള വികാരം
അറിയുന്നോര്ക്കില്ല വിചാരം
പ്രിയമുള്ളോർക്കുള്ള കിനാവും
തകരും അതിലുള്ള സ്വകാര്യം
  - -----

സദയം സര സൗഹൃദമായി
തുടരും ചില പ്രണയ സുഗങ്ങൾ
തടയാൻ ഒരു ചെറു വിട പോലും
കഴിയില്ലായെന്നവരോതും

കണ്ടില്ലവർ  ഉമ്മറ വാതിലിൽ
കരയും കണ്ണീർ തുടയ്ക്കും
ഖൽബിൽ  ചെറു കനവുകൾ തീർക്കും
ഉമ്മാന്റെ വിതുമ്പണ മുഖവും

  - ---- 

രാവിൽ നീ കൊഞ്ചിപ്പറയും
കാമുകിയോടെന്നും സോളളും
ഒരു നേരം  പോലും നീ
ഓർത്തോ നിൻ ഉമ്മ മനസ്സ്

എന്നും നിൻ പുഞ്ചിരി കാണാൻ
കോതോയോടെ ഇരിക്കും ചിലരിൽ
മൗനം നീ പകരും നേരം
ഇടറും ആ നെഞ്ചകമെന്നും

  - ----
  എൻ  കാമിനിയാണെന് ഉള്ളിൽ
അവളില്ലാതില്ലെന്  ജീവൻ
വിരഹം പോൽ  പാടി നടക്കും
കാമുകിയുള്ളീയൊരു ലോകം

പ്രായം പതിനാറു കഴിഞ്ഞാൽ
പ്രണയത്താൽ ഉള്ളൊരു ലോകം
തീർക്കും ചെറു പൈതൽ പോലും
പാടും വിരഹത്തിൻ ഗാനം

  - ---- 

ഓർക്കേണം നമ്മളിതെന്നും
സ്നേഹം അത് ആദ്യമതേകാൻ
നമ്മെ സ്നേഹിക്കണ  ഖൽബ്
കാണേണം നിത്യമേതെന്നും

പ്രണയം  എന്നുള്ള വികാരം
അറിയുന്നോര്ക്കില്ല വിചാരം
പ്രിയമുള്ളോർക്കുള്ള കിനാവും
തകരും അതിലുള്ള സ്വകാര്യം
  -
       ഫൈസൽ കണ്ണൂർ 7034245464