Sunday, 8 October 2017

കലാലയവും കൂട്ടുകാരും

എന്റെ ചങ്ങായിമാരെ കുറിച്ച് എനികൊരു സ്റ്റാറ്റസ് ഇടണം എന്നുണ്ട്
പക്ഷേ
ഒരു സ്റ്റാറ്റസ് കൊണ്ട് മാത്രം വർണിക്കാൻ പറ്റുന്നതല്ല എനിക്ക് എന്റെ ചാങായിമാർ..👨‍👩‍

ഒരു നിമിത്തം പോലെ ജീവിതം
വയിയില്‍ എവിടേയാകണ്ടു മുട്ടിയ ചിലര്‍ 😄ചിരിക്കാനും😂 കരയാനും ഒരു മനസ്സുമായ് കൂടെ നിന്നവര്‍
ഒടുവില്‍ വേദനിപ്പിച്ചുകൊണ്ട് അകന്നു പോകുമ്പോള്‍😒 അവര്‍ അറിയുന്നില്ല ഈ ജന്മം മുഴുവന്‍ ഓര്‍ക്കാനുള്ളനിമിഷങ്ങളാണ് അവര്‍സമ്മാനിച്ചതെന്ന്...

പഠിക്കുന്ന കാലമത്രെയും വിധ്യാലയങ്ങളോട് വെറുപ്പായിരുന്നു എന്നാൽ ഇന്നോ?.
ആരോടൊക്കെയോ തീർത്താൽ തീരാത്ത കടപ്പാടുകൾ പിന്നെയും ബാക്കി. എന്നെ ഞാനാക്കിയ മാതാപിതാക്കൾ, അധ്യാപകർ,എപ്പോഴോ വീണുകിട്ടിയ ചില  സൗഹൃദങ്ങൾ അവരുമായി ചിലവിട്ട സുന്ദര നിമിഷങ്ങൾ, ഓരോ സെൽഫിയിലും നിറഞ്ഞിരുന്ന പുഞ്ചിരികൾ, കൊച്ചു കൊച്ചു വാശികൾ, പിണക്കങ്ങൾ, സഹോദരിയാവാൻ ഒരമ്മ പിറക്കേണ്ടതില്ലെന്ന് തിരിച്ചറിഞ്ഞ മുഹൂർത്തങ്ങൾ, നാം മതിമറന്നാഘോഷിച്ച നമ്മുടെ കോളേജ് ടൂർ, എല്ലാം ഇനി ഓർമ്മ പുസ്‌തകത്തിലെ ഏടുകൾ മാത്രം.നാം പങ്കിട്ട ഓരോ പൊതിച്ചോറുകൾക്കും കുത്തി  വരച്ചിട്ട ഓരോ ഡസ്കുകൾക്കും നമ്മുടെ സൗഹൃദത്തിന്റെ കഥ പറയാനുണ്ടാവും.ഉച്ച കഴിഞ്ഞുള്ള ക്ലാസുകൾ താരാട്ട്പാട്ട്കളായ നിമിഷങ്ങൾ,മറുപടി ഭയന്ന് തുറന്ന്‌ പറയാൻ മടിച്ച പ്രണയങ്ങൾ , ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ട്ം പ്ലാൻ ചെയ്ത ഒരായിരം യാത്രകൾ , എല്ലാം ഇവിടെ അവസാനിക്കുന്നു.
ഇനി എപ്പോഴോ നാം വീണ്ടും കണ്ടുമുട്ട്ം.പരസ്പരം വന്ന മാറ്റങ്ങൾ പറഞ് കളിയാക്കിചിരിക്കും,പിന്നീട് എപ്പോഴോ നഷ്ടപെട്ട് പോയ വസന്തകാലത്തെ ഓർത്തു നാം തേങ്ങും.പുതിയ ബന്ധങ്ങൾക്കിടയിൽ നീ വെറും ഓർമ്മമാത്രമാവും .ഞാനിന്ന് അറിയുന്നു, ഈ ക്ലാസ്സ്മുറിയും ഈ അദ്ധ്യാപകരും,ഈ സൗഹൃദവും എനിക്കെത്ര പ്രിയപെട്ടതായിരുന്നുവെന്ന്.ഞാൻ സ്നേഹിക്കുന്നു കവിയുടെ ഈ വരികളെ,

ഓര്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമിക്കണം എന്ന വാക്കുമാത്രം'

ഫൈസൽ കണ്ണൂർ -9746862698

Friday, 6 October 2017

ഉമ്മ എന്നാൽ

കരഞ്ഞു കൊണ്ട് വന്ന നിന്നെ ചിരിച്ചു കൊണ്ട് മാറോടണച്ച പുണ്യം...

പത്ത് മാസം വയറ്റിലും ഒരായുഷ്കാലം മുഴുവൻ ഹൃദയത്തിലും കൊണ്ട് നടന്ന പുണ്യം...

നിന്റെ കുറുമ്പുകളും കുസൃതികളും കാണാൻ കൊതിച്ച കാലം....

നെഞ്ചോട് ചേർന്ന് താരാട്ട് പാട്ടിന്റെ താളത്തിൽ നി മഴങ്ങിയ കാലം...

ഓരോ ചോറുരുളക്കുമൊപ്പം നി കേട്ട കഥകളിലെ വാത്സല്യം..

പനിഏറ്റു വാടിയ നിന്റെ നെറ്റി തടത്തിൽ ....

സ്നേഹവും വാത്സല്യവും വിരിച്ചു തണുപ്പേകിയ ഉമ്മയുടെ സാമിബ്യം....

ഇരുള് വീണ ജീവിത വഴിയിൽ നീ നടന്നു നീങ്ങിയപ്പോൾ. നിഴലുപോലെ നിന്റെ ഒപ്പം വന്ന  നിന്റെ ഉമ്മയുടെ പ്രാർത്ഥന....

മോളെ..... എന്നും
മോനെ...... എന്നും
ഉമ്മയുടെ കരളിൽ തട്ടിയുള്ള  താളത്തിന് പകരം നൽകാൻ. ഈ ജന്മം മതിയാകുമോ നമുക്ക്.....

നൊന്ത് പെറ്റ മക്കൾക്കു മുന്നിൽ ഹൃദയം തകർന്ന്.... കണ്ണീർ പൊഴിച്ച്..... ഒരിത്തിരി സ്നേഹം കൊതിച്ചു... കാത്തു നിൽക്കുന്ന ഉമ്മമാർ ഉണ്ടാകാതിരിക്കട്ടെ...
നഷ്ടമാകും മുൻപ് ആ പുണ്യത്തെ  ചേർത്ത് പിടിച്ചു സ്നേഹിച്ചിടാം...

കാരണം... നഷ്ടപ്പെട്ടാൽ പകരം തിരയാൻ കഴിയാത്തതും..

നെഷ്ട പെട്ടാൽ നി  ഏറ്റവും കൂടുതൽ തേടുന്നതുമായ....അഭൂർവ പ്രതിഭാസമാണ്. "ഉമ്മ"

ഫൈസൽ കണ്ണൂർ 9746862698

Wednesday, 4 October 2017

മരണമെത്തുന്ന നേരത്ത്"

"മരണമെത്തുന്ന നേരത്ത്"
-------------------------------------

അന്ന് മഴയുണ്ടാകുമോ...?

അറിയില്ല,...

ഉണ്ടായിരുന്നെങ്കില്‍ എന്ന്‍ വെറുതെ  കൊതിക്കുകയാണ്,...
ഒരു ചെറിയ ചാറ്റല്‍മഴ വേണം ...
ആ ചാറ്റല്‍മഴകൊണ്ട്‌ എന്‍റെ വീട്ടിലേക്കുള്ള ഇടവഴി നനഞ്ഞിരിക്കണം....

അന്നേരത്തുള്ള  മണ്ണിന്‍റെ നനഞ്ഞ മണം അവസാനമായി എന്നെ ഒരുനോക്ക് കാണാന്‍ വരുന്നവര്‍ മണക്കണം....

വീട്ടിലെത്തിയാല്‍ പിന്നെ കുന്തിരിക്കം പുകഞ്ഞ മണം  ആസ്വദിക്കണം,........
ഒരു വല്ലാത്ത ദിവസം തന്നെയാകും അത് ... അല്ലെ....

തീരെ വീട്ടില്‍ ഇരിക്കാത്ത എന്നെ, മണിക്കൂറുകളോളം എന്‍റെ വീടിന്‍റെ ഹാളില്‍ മലര്‍ത്തി കിടത്തുന്ന ദിവസം....

കരഞ്ഞ് കരഞ്ഞ് കണ്ണീരുപോലും വറ്റിയ എന്‍റെ ഉമ്മയുടെ സഹിക്കാനാവാത്ത ദിവസം,......

എന്നോട് തല്ലുകൂടിയിട്ടും വഴക്കിട്ടിട്ടും മതിയാവാത്ത എന്‍റെ ചങ്കായ അനിയന്‍റെ  ചങ്ക് പിടയുന്ന ദിവസം,.
എന്‍റെ പൊന്നുപ്പായുടെ  കവിൾ തടങ്ങൾ  കണ്ണീരിനാല്‍ നനഞ്ഞ് കുതിരുന്ന ദിവസം,....

എനിക്ക് വേണ്ടി "മീസാന്‍കല്ല്‌" പണിയാന്‍ ഏല്‍പിക്കുന്ന ദിവസം,...
,.....

ഇന്നലെവരെ ഉപയോഗിച്ച വിലകൂടിയ തുണിക്ക് പകരം വിലകുറഞ്ഞ കഫന്തുണി എനിക്ക് വേണ്ടി ഒരുങ്ങുന്ന  ദിവസം,....

എന്‍റെ പൊന്നുമ്മയെ ആശ്വസിപ്പിക്കാന്‍ അയല്‍വാസികളായ താത്തമാരും, ചേച്ചിമാരും അടുക്കള വാതില്‍വഴി എന്‍റെ വീട്ടില്‍ തിങ്ങി നിറയുന്ന ദിവസം,...

കൂടെ...
എന്റെ പേര് ചേർത്ത് വീട് അന്യേഷിച്ചവര്‍ മരിച്ച വീട് എന്ന്‍ മാറ്റിപ്പറയുന്ന നനഞ്ഞ ദിവസം,....

ഒരു സെന്റ്‌  ഭൂമിയെങ്കിലും സ്വന്തമാക്കാനുള്ള  കഠിന പ്രയത്നത്തിനിടയിൽ എനിക്ക് ഒടുവില്‍ ഔധാര്യമായി ആറടി മണ്ണ് കിടക്കാന്‍ ലഭിക്കുന്ന ദിവസം,..

'ദിവസങ്ങള്‍ ഒരുപാട് കണ്ട' ഞാന്‍ കാണാത്ത ഒരു അവസാന ദിവസം,....!

എനിക്കിപ്പോഴും അത്ഭുതം തോന്നുന്നു.

ഒരു ഒരുക്കവും ഇല്ലാതെ കിടക്കുന്ന എന്നെ കാണാന്‍ നിങ്ങളെന്തിനാണ് ഇത്രമേല്‍ ഉടുത്തൊരുങ്ങി വരുന്നത്,.. ?

കളിയാക്കിയവരും, പരിഹസിച്ചവരും ഈ ദിവസത്തില്‍ മാത്രമെന്തിനാണ് എന്നെ ഇത്രമേല്‍ നല്ല വാക്ക് കൊണ്ട് മൂടിപ്പുതപ്പിക്കുന്നത്,.....

ഒടുവില്‍,...... "എന്നാല്‍ ഇനി അതികം വെച്ച് താമസിപ്പികണ്ട" എന്ന് ഏതെങ്കിലും മുതിര്‍ന്ന കാര്‍ന്നവര്‍ പറയുമ്പോള്‍,.....
തൊണ്ടയിലെ അവസാനത്തെ ശബ്ദവും തേങ്ങലായി എന്‍റെ പുന്നാര ഉമ്മ പൊട്ടിക്കരയുന്ന നേരം,....

ആസമയത്ത് എന്‍റെ പൊന്നുപ്പയുടെ മുഖം എനിക്ക് ഓര്‍ത്ത്‌ നോക്കാന്‍ കഴിയുന്നുണ്ട്,....                         
എന്‍റെ അനിയന്‍റെ വിറയാര്‍ന്ന അധരങ്ങള്‍ എനിക്ക് കാണാന്‍ പറ്റുന്നുണ്ട്,....

എന്നെ സ്നേഹിക്കുന്നവരുടെ നനഞ്ഞ കണ്ണും ഞാന്‍ കാണുന്നുണ്ട്,...

എനിക്കറിയാം ,....
പറഞ്ഞയക്കാന്‍ ആരും ആഗ്രഹിചിട്ടല്ല... പോകാന്‍ എനിക്ക് തിടുക്കം ഉണ്ടായിട്ടുമല്ല,....

പക്ഷെ....
എന്‍റെ റബ്ബ് തീരുമാനിച്ചിരിക്കുന്നു...
എന്‍റെ സമയം,...
എന്‍റെ സന്ദര്‍ഭം,...
എന്‍റെ ഈ നനഞ്ഞ ദിവസം,......

ഉമ്മാ,....
ഞാന്‍ പോവുകയാണ്,.... നിങ്ങളോടെങ്ങിനെയാണ് ഞാന്‍ യാത്ര ചോദിക്കുക,...

നിങ്ങളില്‍ നിന്നും എനിക്ക് നഷ്ടമാകുന്ന ഒരു വല്ലാത്ത സന്ദര്‍ഭമുണ്ട്...
മഗ്രിബ് നിസ്കരിച്ച് ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍,.. നിസ്ക്കാരക്കുപ്പായം ധരിച്ച് മുസല്ലയില്‍ പടച്ചവനോട് "സ്വകാര്യം" പറയുന്ന നിങ്ങളുടെ മടിയില്‍ വന്നിരിക്കുന്ന എന്‍റെ  കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്ദര്‍ഭം,...
അത് ആസ്വദിക്കാന്‍ ഇനി ഞാനുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് യാത്ര ചോദിക്കാന്‍ കഴിയുന്നില്ല ഉമ്മാ,.....

ഉമ്മാ,...
നിങ്ങള്‍ എനിക്ക് വേണ്ടി മറക്കാതെ ഒരു കാര്യം ചെയ്യണേ,... എനിക്ക് പേടിയാണ്,.. സ്വയം മറന്നുള്ള സങ്കടത്തില്‍ നിങ്ങളത് മറക്കുമോ ആവോ,....
എന്താണെന്നോ,.. എന്നെ കുളിപ്പിച്ച് കിടത്തിയാല്‍ നിങ്ങളുടെ മഹത്തരമായ പാദങ്ങള്‍ എന്‍റെ പാദങ്ങളിലൊന്ന്‍ തട്ടിക്കണേ,... റസൂല്‍ പറഞ്ഞ കാല്‍പാഥങ്ങളിലെ സ്വര്‍ഗ്ഗം എനിക്കൊന്ന് അനുഭവിക്കാനാണ്...

ഇനി ഞാന്‍ പോവുകയാണ്,..  യാത്ര ചോദിക്കാന്‍  കഴിയാത്ത എന്‍റെ  അവസാനയാത്രയാണിത്..!

എന്നെയും വഹിച്ച് പള്ളിക്കാടിലേക്ക് നടക്കുന്ന എന്‍റെ പ്രിയപ്പെട്ടവർ....

ഒടുവില്‍,.. "ഞാനെന്ന" മയ്യിത്തിന്‍റെ നിസ്കാരം നിര്‍വഹിക്കാന്‍ എന്‍റെ പൊന്നുപ്പാക്കോ അനുജനോ  നിങ്ങള്‍ സൗകര്യം ചെയ്ത് കൊടുക്കണേ,...

ഇനി,.....
ഇനി,......
ഇനിയെന്നെ കബറിലേക്ക് എടുത്തോളൂ,.... മെല്ലേ ആ കുഴിയിലേക്ക് ഇറക്കിവെച്ച് മറമാടിക്കഴിഞ്,....
അല്പസമയം കൂടി തസ്ബീത്തു ചൊല്ലിത്തരണേ...

ഇനി നിങ്ങള്‍ നടന്ന്‍ നീങ്ങികൊള്ളൂ,...
ഇനി എന്‍റെ നന്മയും,.. തിന്മകളും ബാക്കിയാകുന്ന ഇരുണ്ട മുറിയും...
ഞാനും മാത്രമുള്ള ലോകമാണ്,...
ഒന്ന് തിരിഞ്ഞ് കിടക്കാന്‍ പോലും കഴിയാത്ത മുറി,...
ഓര്‍ക്കുമ്പോള്‍ ചങ്ക്  പൊളിയുന്ന വേദനയാണ്...

നിങ്ങളപ്പോള്‍ എനിക്ക് മുകളില്‍ വിതറിയ മൂന്ന് പിടി മണ്ണിന്‍റെ കയ്യില്‍ പറ്റിപ്പിടിച്ച പൊടി കഴുകിക്കളയുന്ന തിരക്കിലാകും,.... അല്ലേ,... അതേ....
കുറച്ച് ദിവസം കഴിഞ്ഞാല്‍ നിങ്ങളും മറക്കും എന്നെ... പള്ളിക്കാട്ടിലെ അടുത്ത രണ്ട് മീസാന്‍  കല്ലുകള്‍  വരുന്നത് വരെ  മാത്രം നിങ്ങളുടെ  ഓര്‍മകളില്‍ എനിക്ക്  ആയുസ്സുണ്ടാകും  ലേ,.. ?

പക്ഷെ,... എന്നെ  സ്നേഹിക്കുന്നവര്‍ എന്നെ മറക്കില്ലായിരിക്കും....!

ഇനി ഞാന്‍  ഉറങ്ങുകയാണ്.....
ഉണരാന്‍  വേണ്ടിയല്ലാത്ത ഒരു വല്ലാത്ത ഉറക്കം........  !!

മരണം ഓര്‍ത്ത് നോക്കിയിട്ടുണ്ടോ നമ്മള്‍... ഇല്ലെങ്കില്‍  ഓര്‍ത്ത് നോക്കണം..

പിടയും  ശെരിക്കും  നമ്മുടെ ഉള്ള്... ആരെയും  നോവിക്കാനല്ല.. പക്ഷെ ഒന്ന് ചിന്തിക്കാന്‍... നമ്മള്‍ മരിച്ച് കഴിഞ്ഞാല്‍ ഭൂമിയില്‍ നമ്മുടെ പേരില്‍ ബാക്കി നില്‍കുന്ന വല്ല നന്മയും ഉണ്ടോ... എന്ത്  മുന്നൊരുക്കമാണ്‌ നമുക്കുള്ളത്....

എത്രപേരോടാണ്  നമ്മള്‍ വഴക്കിട്ടത്... പൊരുത്തപെടിയിച്ചിട്ടുണ്ടോ... ?  മരണം  നാളെയാണെങ്കിലോ... ? കൊടുക്കാനുള്ള  കടം  എഴുതി വെച്ചിട്ടുണ്ടോ.... ഇന്ന്  രാത്രിയോടെ  നമ്മുടെ  ആയുസ്സ് തീരുകയാണെങ്കിലോ...? കടം തന്നവന്‍ നാളെ നമ്മെ ശപിച്ചാലോ... ?

ഉമ്മയോട് വഴക്കിട്ടാണോ വീട്ടില്‍ നിന്ന് ഇറങ്ങിയത്... ? ബൈക്കിലാണോ യാത്ര ... ? അവസാനത്തെ  യാത്രയായാലോ.... ? പകരം ഉമ്മാനോട് ചിരിച്ച് സലാം പറഞ്ഞിട്ടാണോ യാത്ര പുറപ്പെട്ടത്... ആ മരണത്തിനൊരു സുഖമില്ലേ...?

ചിരിക്കാന്‍ പിശുക്ക് കാണിക്കാറുണ്ടോ... കര്‍ക്കശ സ്വഭാവക്കാരനാണോ..  മരിച്ച് കിടക്കുമ്പോള്‍  നമ്മുടെ  മരണം ആഗ്രഹിക്കുന്ന ആളുകളെ എന്തിന് അതിലൂടെ സമ്പാദിക്കണം... ? ചെറിയ ഈഗോയുടെ  പേരില്‍ ഭാര്യയോട്  പിണങ്ങി മാറി താമസിക്കുകയാണോ.. ? രണ്ടില്‍ ഒരാള്‍  നാളെ മരിക്കുകയാണെങ്കില്‍... ?

ഓര്‍ക്കണം....
അറ്റാക്ക് രണ്ട് തവണ കഴിഞ്ഞവനും.. ക്യാന്‍സര്‍ രോഗിയും...
മാരകമായ  അസുഖം  ഉള്ളവനും മാത്രമല്ല  മരിക്കുന്നത്....
'സ്വാഭാവിക മരണം' എന്ന്  കേട്ടിട്ടില്ലേ,...

മരണത്തിന് വയസ്സില്ല....
ജാതിയില്ല....
മതമില്ല.....
ഗോത്രമില്ല....
ഊരില്ല...
പേരില്ല....
എപ്പോഴും നമ്മില്‍ സംഭവിക്കാം........

അതേ പ്രതീക്ഷിക്കണം....
കൂടെയുണ്ട്....)

നല്ല മരണങ്ങള്‍ നല്‍കി നാഥന്‍  അനുഗ്രഹിക്കട്ടെ,.......ആമീൻ
  
പൊരുത്തപ്പെട്ടു തരണേ സഹോദരാ.... തെറ്റുകൾ വന്നു പോയിട്ടുണ്ടാകും
ഇനിയും ബാക്കിവെച്ചിട്ടെന്തിനാ...

പ്രാർത്ഥനയോടെ ......😪😪😪

Monday, 2 October 2017

ഉടൻ പണം. ഉടൻ നരകം


*🎤"ഉടൻ പണം" ഇന്നിന്റെ തലമുറയുടെ നാശം🎤*

*ഉടന്‍ പണം....ഉടൻ നരകം.....*

*ദേ....കേരളത്തില്‍ പുതിയൊരു മുസീബത്ത് വന്ന്ക്ക്ണ് നിങ്ങൾ  അറിഞ്ഞില്ലേ....???*
*ഹബീബ് പ്രവചിച്ച ഖിയാമത്തിന്റെ അലാമത്തിൽ നിങ്ങൾക്ക് കാണാം ഫിത്നയുടെ ഉപ്പാപ്പ ഒറ്റക്കണ്ണൻ ദജ്ജാലിനെ,ഇപ്പോൾ സമാകാലിക യുഗത്തിലെ ന്യൂ ജനറേഷൻ ഒറ്റക്കണ്ണനാണ് "ഉടൻ പണം". രണ്ട് നരമ്പുരോഗികളാണ് ഇതിപ്പോൾ ഏറ്റെടുത്ത് നടത്തുന്നത്*

*കോളേജുകള്‍ ,മംഗലവീടുകൾ,അങ്ങാടി-കവലകൾ പോലോത്ത മൊഞ്ചത്തിമാർ ഒത്തു കൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിചാണ് ഈ നരമ്പുരോഗികൾ വട്ടമിട്ട് പറക്കുന്നത്..*

*"ഉടന്‍ പണം തരാം" എന്ന് ഒരുത്തൻ മൈക്ക് കെട്ടി നീട്ടി വിളിച്ച് പറയുമ്പോൾ സാത്താന്റെ സന്തതികൾ ഇളിച്ച് കാട്ടി വെരും-ഹലോ,ഹായ്,I am മാരീഡ്...ഇത് പോലോത്ത ഫ്രീക്കന്മാരുടെ വായയിൽ വെള്ളമൂറുന്ന പഞ്ച ഡയലോഗുമായി...പിന്നെ പറയണ്ടല്ലോ..? ചുരുക്കി പറഞ്ഞാൽ പിന്നെ അവിടെ നടക്കുന്നത് ന്യൂജെൻ സാത്താനാമാരുടെ മഹാസമ്മേളനമാണ്.മുഖ്യാതിഥികളായി ഒരുപാട് വായിനോക്കികളും ഉണ്ടാകും, അപ്പൊ പിന്നെ പരിപാടി ബഹുകെങ്കേമം*

*സൂക്ഷിക്കുക...സ്ത്രീകളെ ആകർഷിപ്പിക്കാൻ വേണ്ടി "ഉടൻ പണം തരാം" എന്നാണ് പൂവൻ കോഴി വിളിച്ച് കൂവുന്നതെങ്കിലും, ഒരു പക്ഷേ ഉടന്‍ പോകുന്നത് മുസ്ലീം പെണ്ണിന്റെ "ഹയാഅ്" അഥവാ ഉളുപ്പ്  തന്നെയായിരിക്കും."അഭിമാനം ഉണ്ടാക്കാൻ ഒരുപാട്‌ പ്രയാസമാണ് മോളേ പക്ഷേ അത് നശിക്കാൻ ഒരു നിമിഷം തന്നെ ദാരാളം".ആ മൂന്നക്ഷരം പോയാൽ പിന്നെ നീ നിന്റെ ഒരായുസ്സ് മുഴുവനും കരഞ്ഞ്‌ തീർത്താലും തിരിച്ച് കിട്ടില്ല പെങ്ങളേ...*

*ഒരുവളോട് മല്‍സരത്തിനിടെ ഒരു നരമ്പുരോഗി നേരമ്പോക്കിന് എങ്ങനെയുള്ള പുയ്യാപ്പിളയെയാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ അവൾ പറയാ...എനിക്ക് ദിലീപിന്റെ അങ്ങിനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കാനും,ഫഹദ് ഫാസില്‍നെ പോലെയുള്ള കഷണ്ടിയില്ലാത്ത,സിനിമാകാരല്ലാത്ത,താടിയുള്ള, കാണാൻ കുറച്ച് മൊഞ്ചുള്ള, നല്ലോണം നോക്കുന്ന ഒരുത്തനെയാണ് മാണ്ടീന്ന്..*
*കാലം പോയൊരു പോക്കേ...പണ്ടത്തെ ഉമ്മമാരാണെങ്കിൽ പറയുക, എപ്പോഴും നിസ്കരിക്കുന്ന,നല്ല ദീനുള്ള,ഒരു പുയ്യാപ്ലനെ മതീന്ന്.*
*വേണ്ട ഞാനൊന്നും പറീണില്ല..ഇതൊക്കെ കേട്ടാൽ ന്യൂ ജനറേഷൻ മൊഞ്ചത്തിമാർ എന്നെ പഞ്ഞിക്കിടും*
*അതല്ല രസം...ഇപ്പോള്‍ മറ്റൊരു മൊഞ്ചത്തി പറയുന്നത് പര്‍ദ്ദ ഇടുന്നത് ഒരു "അബദ്ധ"മായി പോയീന്ന്.*
*എവിടെ ചെന്നെത്തി നില്‍ക്കുന്നൂ...നമ്മുടെ പുതിയ തലമുറയിലെ പെണ്‍കൊടികള്‍...?ആരാണ് ഇതിനൊക്കെ കാരണം..?*
*ഇവരുടെ ഇഷ്ട്ടത്തിനനുസരിച്ച് തുള്ളുന്ന രക്ഷിതാക്കളോ..?അല്ലെങ്കിൽ മനസ്സിൽ താനാണ് എല്ലാമെന്ന് ധരിക്കുന്ന അഹങ്കാരത്തിന്റെ ഇഷ്ടികകട്ടയോ..? സ്വയം ചിന്തിക്കുക,വിലയിരുത്തുക.*

*ചിലർക്ക് ഒരു വാദമുണ്ടാകും എന്തിനാണ് പർദ്ദ ധരിക്കുന്നത്?,മറ്റു വസ്ത്രങ്ങൾ ധരിച്ചാൽ പോരേന്ന്..?അങ്ങനെയുള്ള ന്യായാതിപർക്ക് വേണ്ടി ഞാനിവിടെ ഒരു മിനിക്കഥ കുറിക്കാം "രണ്ട് മിഠായികൾ അതിലൊന്ന് കവറുള്ളതും മറ്റൊന്ന് കവറില്ലാത്തതും ഇതിനെ നീ വഴിയിൽ ഉപേക്ഷിച്ചാൽ ഏതിലായിരിക്കും ഉറുമ്പിരിക്കുക..?ഇത് പോലെയാണ് പർദ്ദക്കുള്ളിലെ പെണ്ണും,ചുരിദാറിനുള്ളിലെ പെണ്ണും തമ്മിലുള്ള അന്തരം.ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്,അല്ലാത്തവർക്ക് പരാജയവും.*

   *പണ്ടും ഇത് പോലെയൊരു മാറാവ്യാധി നമ്മുടെ മുസ്ലിം സഹോദരിമാരെ പിടികൂടിയിരുന്നു. പൊന്ന് തരാം, ഫ്ലാറ്റ് തെരാം, കാർ തരാം എന്നൊക്കെ നാടുനീളെ പരസ്യം ചെയ്ത് അസുരന്മാർ പ്രലോഭിപ്പിച്ചപ്പോൾ പാവപ്പെട്ട പെങ്ങന്മാര് ആ ഫ്ലാറ്റും,മിന്നും പൊന്നും സ്വപ്നം കണ്ട് മൂന്നിഞ്ചിന്റെ വസ്ത്രമണിഞ്ഞിട്ട് സ്റ്റേജുകൾ തോറും നൃത്തം ചവിട്ടി ,അന്യർക്ക് മുന്നിൽ അഴിഞ്ഞാടിയപ്പോൾ പാവം പെങ്ങളറിഞ്ഞില്ല ഇത്‌ അങ്ങാടി വാണിഭമാണെന്നുള്ള സത്യം.പക്ഷെ സാത്താന്റെ സന്തതികൾ അതിന്റെ ചിത്രങ്ങൾ ഒപ്പിയെടുത്തിട്ട് ചാനലുകൾ തോറൂം ആ പെണ്ണിന്റെ മാനത്തിന് വിലപേശിയപ്പോൾ, മുറിയിലിരുന്ന് പൊട്ടിക്കരയാനേ ആ പാവത്തിന് കഴിഞ്ഞുള്ളു.മാത്രമല്ല പൊന്നിനും മിന്നിനും പകരം അവൾക്ക് കിട്ടിയത് ഒരുപാട്‌ പേരുടെ കണ്ണീരിന്റെ ശാപവും, കുത്തുവാക്കുകളും മാത്രം.അത് കൊണ്ട്  ഇപ്പോൾ നടക്കുന്ന തോന്നിവാസത്തിന്റെ നടുന്തുണായ  "ഉടൻ പണം"മെന്ന മുസീബത്തിൽ വെറുതെ ചെന്നു ചാടണ്ട.*
*പെണ്ണേ ഈ ഇന്ത്യമഹാരാജ്യത്ത് എന്തും ചെയ്യാനുള്ള സ്വാതന്ത്രം നിനക്കുണ്ട്,ആരുടെ മുന്നിലും അഴിഞ്ഞാടാനുള്ള അവകാശവും നിനക്കുണ്ട്,പക്ഷേ അത് മുസ്ലിം നാമമിട്ടിട്ടാകരുത്,അത് ഫാത്തിമയിട്ട ഹിജാബണിഞ്ഞ് കൊണ്ടവരുത് എന്ന് മാത്രം.ഇത് ഭീഷണിയല്ല പെങ്ങളേ... ഒരു ആശിക്കുറസൂലിന്റെ ഒരു അപേക്ഷയായിട്ട് മാത്രം കൂട്ടിയാൽ മതി...*

*സഹോദരി ഒന്ന് ചിന്തിക്കുക... നിന്റെ സൗന്ദര്യത്തെ പറ്റി പാടിയും പുകഴ്ത്തിയും,ആസ്വദിച്ചുംനടക്കുന്ന കുറേയെണ്ണം ഇപ്പോഴും ഉണ്ട്....*
*നിങ്ങളുടെ ഒരുപാട് വീഡിയോ-ഇമേജുകൾ കോടിക്കണക്കിനാളുകൾ കണ്ട് കഴിഞ്ഞു*
  *സൗന്ദര്യവും ശബ്ദവും എത്ര പേർ കാണാൻ-കേൾക്കാനിടയായി? ഇന്നും കേട്ട് കൊണ്ടേയിരിക്കുന്നു..?* *കേൾക്കുന്നവർക്കും കാണുന്നവർക്കും ലഭിക്കുന്ന തിന്മയുടെ ഒരംശം നിങ്ങൾക്കുമില്ലെ..? അത് ഇന്നും അണമുറിയാതെ നിങ്ങളുടെ അകൗണ്ടിലേക്ക് കിട്ടികൊണ്ടിരിക്കുകയാണല്ലൊ..?*
*ഇത് ജനങ്ങൾക്കിടയിൽനിലനിൽക്കുന്ന കാലമെത്രയും ഇത് തുടരുകയാണല്ലോ..?*
*പെങ്ങളേ...ഉടന്‍ പണത്തിന് പോയി ഉടൻ നരകത്തിലാകല്ലെ..? എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്...*

*വേണ്ട പെങ്ങളെ വേണ്ടാ...*
*അഴിഞ്ഞാട്ടവും പാട്ടും- കൂത്തുമൊന്നും നമുക്ക് വേണ്ട...*
*സുമയ്യത്തും,ഹഫ്സത്തും,ഫാത്തിമത്തും ജീവിച്ച ആ പഴയ ജീവിതം മതി നമുക്ക്,മഗ്‌രിബിന്റെ നേരത്ത് നഫീസത്ത-മാലയുടെയും ബദ്ർ മൗലൂദിന്റെയും ഈരടികൾ മുഴങ്ങി കേട്ട നമ്മുടെ ഉമ്മാമമാർ ജീവിച്ച ആ പഴയ ജീവിതം,അത് മതി പെങ്ങളെ നമുക്ക്..അത് മാത്രം മതി...*
*അല്ലാതെ രാവും പകലും സിനിമാ-സീരിയലുകൾക്ക് മുമ്പിൽ ഇഅതികാഫിരിക്കുന്ന് അന്യന്റെ ഫിത്‌ന-ഫസാദുകൾ പാടി നടക്കുന്ന ആ നാരഗിച്ച ജീവിതം നമുക്ക് വേണ്ട,വഴിയോരങ്ങളിലെ അസുരന്മാർക്ക് കൊത്തിവലിക്കാൻ വേണ്ടി അരയുടുപ്പുടുത്തുള്ള ആ പിശാചിന്റെ നടത്തം നമുക്കെന്തിനാണ് പെങ്ങളെ,?*
*പെണ്ണേ...ക്യാമറക്ക് മുന്നിൽ പത്ത് മിനിറ്റ് നേരം ഇളിച്ച് കാട്ടിയാൽ ചിലപ്പോൾ കണ്ണ് മഞ്ഞളിക്കുന്ന അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ നക്കാ പിച്ച കിട്ടിയേക്കാം പക്ഷെ ആ ഹറാമിയത്തിന്റെ പണം കൊണ്ട് നീ മണിമാളിക പടുത്തുയർത്തിയാലും ഉപകാരപ്പെടൂല പെങ്ങളെ,കാരണം അതിൽ കലർന്നിട്ടുള്ളത് ഹബീബിന്റെ കണ്ണീരാണ്, പടച്ചവന്റെ ശാപമാണ്...*

*🔸ഇത് എഴുതിയത് ഒരു വ്യക്തിയിലേക്ക് വിരൽചൂണ്ടിയിട്ടല്ല,അങ്ങനെ ആർക്കെങ്കിലും തോന്നിയാൽ അതിന് ഞാൻ ഉത്തരവാദിയല്ല...*

*🔸"പറഞ്ഞവനിലേക്ക് നിങ്ങൾ നോക്കണ്ട,പറയപ്പെട്ടതിലേക്ക് നിങ്ങൾ നോക്കിയാൽ മതി" എന്നുള്ള "ഫത്ഹുൽ-ഖയ്യൂമിന്റെ"അരവരിലെ ഒരു കടലോളം ആശയബാഹുല്യത്തെ നിങ്ങളിലേക്ക് സമർപ്പിച്ച് കൊണ്ട്..*
*എഴുതിയവനിലേക്ക് നിങ്ങൾ നോക്കണ്ട,എഴുതപ്പെട്ട വരികളിലേക്ക് ചിന്തിച്ചാൽ മതിയെന്ന് സ്നേഹത്തോടെ ഉണർത്തട്ടെ.*

കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക! പുനർ വിചിന്തനം നടക്കട്ടെ...

ദുആ വസീയ്യത്തോടെ...

Faisal kannur 9746862698

Tuesday, 26 September 2017

പ്രവാസി

''ഒരു ഗൾഫുകാരന്റെ ഭാര്യ ആയിട്ടും പിശുക്കത്തരത്തിന് ഒട്ടും കുറവില്ലല്ലേ...?

നിങ്ങളെ പോലുള്ള ഗൾഫുകാരേയൊക്കെ മുന്നിൽ കണ്ടു കൊണ്ടാണ് ഇതു പോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങി വെക്കുന്നത്...

അകമഴിഞ്ഞ് സംഭാവന നർകാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പിന്നെ ഞങ്ങൾ ആരുടെ മുന്നിൽ കെെ നീട്ടും...?''

നാട്ടിലെ യുവാക്കൾ നടത്തുന്ന ഒരു ചാരിറ്റി സംഘടനയിലെ ഒരാളുടെ വാക്കുകളാണിത്...

പിരിവിന് വന്നപ്പോൾ കൊടുത്ത കാശ് തികയാത്തതിനുള്ള അമർഷം...

''അന്യനാട്ടിൽ കഷ്ടപ്പെട്ട് പണിയെടുത്തു നാട്ടിലേക്ക് അയക്കുന്ന പെെസ മുഴുവൻ ഓരോരോ സംഭാവനകൾക്ക് വേണ്ടി കൊടുത്താൽ വീട്ടിലെ അടുപ്പ് പുകയണ്ടേ...?''

അവരുടെ ചോദ്യങ്ങൾക്കെല്ലാം ഒറ്റവാക്കിലൊരുത്തരം കൊടുത്തപ്പോൾ ഏകദേശം അവർക്കും കാര്യങ്ങളൊക്കെ പിടികിട്ടിക്കാണും...

മുറുമുറുപ്പോടെ വീടിന്റെ പടികളിറങ്ങുമ്പോൾ അവർക്ക് കൊടുത്ത സംഭാവന കുറഞ്ഞുപോയെന്ന് എനിക്ക് തോന്നിയില്ല...

കാരണം എന്റെ കയ്യിൽ കിട്ടുന്ന ഒരു രൂപ പോലും എനിക്ക് അമൃത് ആണ്...

അതിന്റെ വില അറിയണേൽ ഒരു പ്രവാസിയുടെ ഭാര്യ ആവണം...

വേർപാടിന്റെ വേദനയറിഞ്ഞ് അന്യനാട്ടിൽ ഒറ്റപ്പെട്ടു ജീവിച്ച് രാവും പകലും ഉൗണും ഉറക്കവുമില്ലാതെ കുടുംബത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ഭർത്താക്കന്മാരുടെ ഭാര്യയാവണം...

മാസം നാട്ടിലേക്കയക്കുന്ന പെെസയിൽ തന്റെ പ്രിയതമന്റെ വിയർപ്പിന്റെ ഗന്ധം അറിയാൻ കഴിയുന്ന ഒരു ഭാര്യയാവണം....

കിട്ടുന്ന പെെസയിൽ കടങ്ങൾ വീട്ടാനുള്ള ലിസ്റ്റുകൾ പറയുമ്പോൾ ഒരു രൂപ പോലും അനാധമായി കളയാൻ ഒരു ഭാര്യയും ശ്രമിക്കില്ല...

പരമാവധി ചിലവുകളെല്ലാം ചുരുക്കി  ഉണ്ടായിരുന്ന ബാധ്യതകളെല്ലാം എത്രയും പെട്ടെന്ന് തീർന്നിട്ട് ഒരുമിച്ചൊരു ജീവിതം പടുത്തുയർത്താൻ ആഗ്രഹിക്കാത്ത ഒരു പ്രവാസിയുടെ ഭാര്യമാരും ഉണ്ടാവില്ല....

ഗൾഫുകാരന്റെ വീടാണെന്നറിഞ്ഞാൽ പിരിവിനിറങ്ങുന്നവരൊന്നും ആ വീടിന്റെ നാഥനില്ലാത്ത അവസ്ഥയെ അറിയാൻ ശ്രമിക്കുന്നില്ല...

ഇല്ലാകഥകൾ പറഞ്ഞു പരത്തുന്നവരുടെ കൂട്ടത്തിലും ഈ ചാരിറ്റി സംഘടനകളുടെ നേതാക്കളും കാണും....

വീട്ടിലെ ആണൊരുത്തൻ ചെയ്യേണ്ട കാര്യങ്ങളെല്ലാം പെണ്ണായ ഞാൻ തന്നെ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ചറിയണേൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു പ്രവാസിയുടെ ഭാര്യയാവണം....

ഒന്ന് ഉടുത്തൊരുങ്ങി പുറത്തേക്കിറങ്ങിയാൽ ഗൾഫിൽ നിന്നയക്കുന്ന പണം ഉണ്ടല്ലോ... എന്തും ആവാല്ലോ... എന്നു പറയുന്ന നാട്ടുകാരുടെ മുന്നിൽ  ആഢംഭരക്കാരിയായി ജീവിക്കാൻ ഭർത്താവിനെ മനസ്സിലാക്കുന്ന ഒരു ഭാര്യക്കും സാധിക്കില്ല....

കഷ്ടപ്പെട്ടയക്കുന്ന പെെസയുടെ മൂല്യം അറിയണേൽ  പ്രിയതമനെ ഓർത്ത് കണ്ണീയൊഴുക്കുന്ന ഭാര്യ ആവണം...

ഒരു തളർച്ച വന്നാൽ പോലും താങ്ങും തണലുമാവേണ്ടവൻ കൂടെയില്ലാത്തതിന്റെ വേദന അറിയുന്ന ഭാര്യയാവണം....

(ഒരു ഗൾഫുകാരന്റെ അദ്ധ്വാനത്തിന്റെ വിയർപ്പിന് വില കൽപിക്കാത്ത പൊതു സമൂഹത്തോട് എനിക്കൊന്നേ പറയാനുള്ളൂ.... അവരും മനുഷ്യരാണ്.... അദ്ധ്വാനിച്ച് പെെസയുണ്ടാക്കുന്നവർ... കുടുംബം പോറ്റാൻ വേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന മനുഷ്യ ജന്മങ്ങൾ... എന്റെ എല്ലാ പ്രവാസീ സുഹൃത്തുക്കൾക്കും വേണ്ടി ഈ രചന സമർപ്പിക്കുന്നു...)